പോസ്റ്റുകള്‍

2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൂത്

   നിറഞ്ഞു നിൽക്കുമീ നെടു  ശ്വാസമേ  അലയാതെ അലിയാതെ പോക നീ  ഒരു പൊൻകിനാവിൻ കുളിരുമായി ഒരു തലോടലിൽ മറവിയായി  വിരഹിണിയാമെൻ  പ്രിയമൊഴിയിന്നാ പഴയ നിലാവിലുണർന്നിരിക്കെ  പ്രണയമേറി വളർന്ന താപം  തണുവണി തുകിൽ തേടവേ  ഇവിടെയോരോ രാത്രിയും വിടർന്നു പൊഴിയും പകലുകളിൽ  മോഹമാത്രകൾ പെരുകി ഉരുകി പറന്നു പോകാൻ തളർന്നു പോയെങ്കിലും നേർത്തുനേർത്ത് അലിയാതെ അലിവോടെ നീ ഓടിയെത്തുമോ  ഒരു വേളയെങ്കിലൊരുവേള  എൻ കനിവല്ലി പൂത്ത മണി പൂവുടൽ  കുളിർ തെന്നലിൽ ചെറുതായൊന്നു മയങ്ങിടട്ടെ  താരകൾ മിഴി നീട്ടി കാവലിരിക്കുവോളം  ഞാനും ചെറുതിരയായി തിരികെ മടങ്ങുവോളം

നേരം

 ഒരു തർക്കം നടക്കുന്നു സർവ്വസാധാരണമായ ഒരു തർക്കം  ആരാണ് പ്രധാനി?  കത്തി നിൽക്കുന്ന ഒരു മെഴുകുതിരി അതിന്ചുറ്റുമിരുന്ന് ആണ് ചർച്ച   മെഴുകൊ?  തേനീച്ചയോ? പൂമ്പൊടിയോ?  തിരിയോ? ചെടിയോ? വെള്ളമോ?   തീപ്പെട്ടിയോ? തീ കൈകളോ?  വെളിച്ചമോ? ചൂടോ? അണയ്ക്കാതറച്ചുനിൽക്കുന്ന കാറ്റോ?  കർമ്മസാക്ഷി യോ?  അതുല്യ ഇരുട്ടോ?  അതിഭാവനയോ? അമാനുഷികമോ?  ഇടറി പിടയ്ക്കുന്ന വാക്കോ?  നേർക്കുനേർ പൊരുതി തോൽക്കുന്ന നാക്കോ?  നിറമുള്ള പ്രാണനോ? നിരാമയ പ്രണയമോ?   തർക്കം മുറുകിയ നേരം  ഉരുകി അണഞ്ഞു പോയി