പോസ്റ്റുകള്‍

കഥ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)

ഇമേജ്
  താള് ...                മറവികൾക്കു പോലും ഇഷ്ടമല്ലാത്ത ചില ഓർമ്മകൾ ... അനേക പ്രയത്നങ്ങൾക്ക് ഒടുവിലും കൊടുംകാടിനു മൂടുവാനാവാത്ത, നെടുങ്കൻ പാറക്കൂട്ടങ്ങൾക്ക് നടുവിലെ ചില വെള്ളച്ചാട്ടങ്ങൾ; മണ്ണിൻ കടും നീല കരിമ്പടത്തിലെ വെള്ളിത്തൂവൽ ചാർത്ത് പോലെ, താഴ്വാരങ്ങൾക്കു മീതെ ഈ ചില്ലുകൂട്ടിൽ നിന്നും ദൂരെ വടക്കരികത്ത് നോക്കിയാൽ ; പിൻവലിയാൻ ഒരുക്കമല്ലാത്ത കണ്ണുകൾ ആ നിദാന്ത നിശൂന്യതയ്ക്കുമേൽ കുടി പാർക്കും.                  പ്രതീക്ഷ...ഓരോ താളുകൾ മറിയുമ്പോഴും കനം തൂങ്ങുന്ന ബാധ്യത, നേർത്തു നേർത്ത് ഇല്ലാതാകുന്നതിന് മുൻപ് പ്രകമ്പനം തീർക്കുന്ന ഓളങ്ങളെപ്പോലെ ചില ഓർമകൾക്ക് കാലാധിക്യം കൊണ്ടും ജീവിച്ചുകാണിക്കാനുള്ള (അതോ കാണിച്ചു ജീവിക്കാനോ ??) തിരക്കു കൊണ്ടും ഒഴിവു കഴിവുകളുടെ വിരസത കൊണ്ടും മുനകൾക്കു ഉണ്ടാവേണ്ട തേയ്മാനം മനസ്സ് അനുവദിച്ചു കൊടുക്കാറില്ല. അതിന്റെ മൂർച്ചയും വൈകാരികതയും ഓര്മിക്കപ്പെടുന്തോറും ഏറി വരും; ഉണ്ടാക്കുന്ന മുറിവ് എന്നും പുതുതായ്...

സോപ്പ്

മിന്നാമിന്നികളുടെയും എൻ്റെയും നാട്ടിലേക്ക് വീണ്ടും... ഇരുണ്ട ആകാശത്ത് മേഘങ്ങൾ ഓടിക്കളിക്കുമ്പോൾ ഇക്കിളി കൂടുന്ന മനസ്സ്. കാട്ടുപോത്തിനെ പിടിക്കാൻ കുതിരപ്പുറത്ത് പാഞ്ഞു ചെന്നപ്പോൾ, ഒറ്റ കണ്ണുള്ള ദിനോസർ വിഴുങ്ങി ; കുറെ മുതലകളെയും നീണ്ട വാലുള്ള ഒരു തിരണ്ടി മീനിനെയും പ്രസവിച്ചു. " മണ്ണു നനയ്ക്കാൻ പെയ്ത മഴ  കണ്ണ് നനച്ചല്ലോ?!" നാളുകൾക്കിപ്പുറം അമ്മയുടെ ദീർഘ നിശ്വാസം വാക്കുകളായി. തിരക്കുകൾ (അതോ തിടുക്കങ്ങളോ?) മാറ്റി വെച്ച് പിറന്ന മണ്ണിൻ്റെ മടിയിൽ മഹേന്ദ്രൻ  മാനം നോക്കി കിടന്നു. നനഞ്ഞ മുടി ത്തുമ്പിൽ നിന്നും ഊർന്നു വീണ നീർകണങ്ങൾക്ക് ചുറ്റും കൂനനുറുമ്പുകൾ എന്ത് ചെയ്യണം എന്നറിയാതെ ശങ്കിച്ചു നിന്നു. തറ സിമൻ്റ് തേക്കുന്നതിന് മുൻപ് അവിടെ ഉറുമ്പിൻ്റെ മാളം ഉണ്ടായിരുന്നു. കാട്ടു പുൽതണ്ട് കൊറിച്ച് ചാടി നടന്ന എത്ര പച്ചക്കുതിരകളെ യാണ് ഉറുമ്പിന് പിടിച്ച് കൊടുത്തത്, അന്നത്തെ കൗതുകം ഒരു കൊടും ക്രൂരത ആയിരുന്നു എന്ന് ഇപ്പോളും ഓർമപ്പെടുത്തുന്നു ഉറുമ്പുകൾ.(ഈ കൂനൻ ഉറുമ്പനൊന്നും പരിണാമം ഇല്ലേ സാർ???...കൊറോണ genetics article ൻറ hangover***##) പിച്ച വെച്ചും കുതിച്ചു ചാടിയും അലിഞ്ഞു ചേർന്ന മണ്ണിൽ പ്രദക്ഷ...

നീർക്കുമിളകൾ സാക്ഷി

ഇമേജ്
 

വിർജിൻ വാലിയിൽ നിന്നൊരു ദൂത്

ഇമേജ്